![]() |
credits |
ഭാവസുന്ദരകാവ്യമായെന്നിൽ
ദീപ്തമായൊരനുരാഗമേ!
നിന്നോമൽ കരങ്ങളാൽ വാരിപുണർന്നെന്നെ
സമ്മോദമാനസനാക്കിടണെ,
എന്നുമെൻ മാനസവീഥിയിൽ നീയൊരു
പൊൻതാരമായൊളി തൂകിടണെ,
നിൻപാദരേണുവിൽ ചേരുവാനായിട്ടെ-
ന്നുൾത്താരമെന്നെന്നും തുടിച്ചിടുന്നു.
നിന്നിൽ അലിഞ്ഞലിഞ്ഞില്ലാതെയാകട്ടെ
യെൻമോഹരാഗപരിഭവങ്ങൾ!