2010, ജൂൺ 25

അഭേദാശ്രമം


തിരുനാമമന്ത്രം ജപിക്കും മനസ്സിൻ-
മഹാപുണ്യമേറ്റു വിളങ്ങുന്ന ഭൂമി.

മഹാദീപമേന്തി മഹാമായ നില്പ്പൂ,
ശ്രുതി മീട്ടി നില്പ്പൂ ഋഷീ നാരദൻ താൻ.

തവ നാമധാര അനുസ്യൂതമെന്നും-
ഒഴുകി പരന്നീ ജഗത്തിൽ ലയിപ്പൂ.

അഭേദാശ്രമം താൻ ഇതിൻ കാന്തിയെന്നും
മനശ്ശാന്തി സാക്ഷാത് ഗുരുവിൻ പുരിയിൽ.

ഗുരുവായ്, മകനായ് പിറന്നോരു ദേഹം
കനിവായ് കദളിപഴം നീട്ടി നില്പ്പൂ.

തവ പ്രേമഭാവാൽ അമൃതം നുക‍ർന്നു-
ചിരം കാത്തുനില്പ്പുണ്ടൊരു ഗോപീരത്നം.

വിനായകൻ, അഞ്ജനാപുത്രനും പിന്നെ-
സദാനന്ദമൂ‍ർത്തി, മയിൽവാഹനനും-

അരുളുന്നു വേദഭഗവാനും കൂടെ-
വിളങ്ങുന്നു വീണാവാദിനീ മാതാ.

ജഗത്രയത്തിന്നും പൊരുളായ മന്ത്രം-
ചിരം പാടുമാശ്രമം തവപാദനടയിൽ-

അഭേദം, ഈ വാടിയിൽ നിന്നാത്മമന്ത്രം,
ചിദാനന്ദമന്ത്രം സദാ ഞാൻ സ്മരിപ്പൂ.